അബൂഹുറൈറ (റ) നിവേദനം : നബി (സ) പറഞ്ഞു : "ചെയ്യാൻ കഴിയുന്ന കർമ്മങ്ങൾ നിങ്ങൾ ചെയ്യുക. എന്നിട്ട് നേർക്കുനേരെ ജീവിക്കുക. ഒരാളും തന്റെ സൽപ്രവൃത്തി കൊണ്ടുമാത്രം പരലോകത്ത് രക്ഷപ്പെടുകയില്ല."
അപ്പോൾ സ്വഹാബികൾ ചോദിച്ചു : "പ്രവാചകരേ, അങ്ങും രക്ഷപ്പെടില്ലേ?"
അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു : "അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹവും എന്നെ ആവരണം ചെയ്തിട്ടുണ്ടായിരുന്നില്ലെങ്കിൽ ഞാനും രക്ഷപ്പെടില്ലായിരുന്നു." [മുസ്‌ലിം]
മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് അവകാശപ്പെട്ടതിനേക്കാൾ മഹത്തമായതാണ് സ്വർഗ്ഗം. യഥാർത്ഥത്തിൽ മനുഷ്യരായ നാം അനുഷ്ഠിക്കുന്ന ആരാധനകൾ ഈ ലോകത്ത് നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുവാൻ പോലും പര്യാപ്തമായതല്ല._
അബ്ദുസ്സലാം സുല്ലമി