ജനങ്ങളോട്‌ നല്ലതു പറയുക

"അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട് നിങ്ങളില്‍ കുറച്ച് പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ് ചെയ്തത്‌." [അദ്ധ്യായം 2 ബഖറ 83]

സ്രഷ്ടാവ്‌, മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ, അഗതികൾ, അനാഥകൾ എന്നിങ്ങനെ ക്രമപ്രകാരം കടമകൾ ആരോടൊക്കെ നിർവ്വഹിക്കണമെന്ന് പറഞ്ഞതിനു പിന്നാലെ ജനങ്ങളോട്‌ നല്ല വാക്ക്‌ പറയണമെന്നും പറഞ്ഞ ശേഷമാണ് ആരാധനാകർമ്മമായ നമസ്കാരത്തെക്കുറിച്ചും ദാനധർമ്മത്തെക്കുറിച്ചും അല്ലാഹു പരാമർശിക്കുന്നത്‌. ചീത്തയായ സംസാരങ്ങളും ചിന്തകളും ബന്ധങ്ങളിൽ വിള്ളൽ തീർക്കും. കളവ്‌ പറയുന്നത്‌ വിശ്വാസം നഷ്ടപ്പെടുത്തും.

✍കണിയാപുരം നാസറുദ്ദീൻ