തിന്മകളെ ചെറുക്കുക

തിന്മ ചെയ്യാതിരിക്കുന്നതു പോലെ അതിനു കൂട്ടുനിൽക്കാതിരിക്കുന്നതും സർവ്വ ഊക്കോടെ അതിനെ ചെറുക്കുന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. വ്യക്തിപരമായി കുറ്റം ചെയ്യുന്നവൻ മാത്രമല്ല പാപി, കുറ്റങ്ങളോട്‌ നിസ്സംഗത പുലർത്തുന്നവനും പാപി തന്നെയാണ്. അതു കൊണ്ടാണ് ഉത്തമസമൂഹത്തിന്റെ യോഗ്യതയായി നന്മ കൽപ്പിക്കുന്നതോടൊപ്പം തിന്മ വിലക്കുന്നതിനേയും ഖുർആൻ എടുത്തു കാണിക്കുന്നത്‌. അരുതായ്മകൾ കാണുമ്പോൾ അത്‌ നമ്മിൽ അസ്വസ്ഥത ഉണർത്തുന്നില്ലെങ്കിൽ നമ്മുടെ ഈമാൻ അതീവ ദുർബലമാണെന്ന് തിരിച്ചറിയണം.

അല്ലാഹു പറയുന്നു  : "നന്‍മയിലേക്ക്‌ ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന്‌ ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍." [അദ്ധ്യായം 3 ആലു ഇംറാൻ 104]

"പശ്ചാത്തപിക്കുന്നവര്‍, ആരാധനയില്‍ ഏര്‍പെടുന്നവര്‍, സ്തുതികീര്‍ത്തനം ചെയ്യുന്നവര്‍, (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍) സഞ്ചരിക്കുന്നവര്‍, കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവര്‍, സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന്‌ വിലക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളെ കാത്തുസൂക്ഷിക്കുന്നവര്‍. (ഇങ്ങനെയുള്ള) സത്യവിശ്വാസികള്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക." [അദ്ധ്യായം 9 തൗബ 112]

"കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേ തരക്കാരാകുന്നു. അവര്‍ ദുരാചാരം കല്‍പിക്കുകയും, സദാചാരത്തില്‍ നിന്ന്‌ വിലക്കുകയും, തങ്ങളുടെ കൈകള്‍ അവര്‍ പിന്‍വലിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അപ്പോള്‍ അവന്‍ അവരെയും മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ്‌ ധിക്കാരികള്‍." [അദ്ധ്യായം 9 തൗബ 67]

കടപ്പാട്‌ : മുജീബുറഹ്മാൻ കിനാലൂർ