വഴിക്കുമുണ്ട്‌ അവകാശങ്ങൾ

അബൂസഈദ് (റ) നിവേദനം,

നബി(സ) അരുളി: "വഴിയരികില്‍ ഇരിക്കുന്നത് നിങ്ങള്‍ സൂക്ഷിക്കുവീന്‍."

അപ്പോള്‍ അനുചരന്മാര്‍ പറഞ്ഞു: "ഞങ്ങള്‍ക്ക് അതല്ലാതെ മറ്റു സ്ഥലമില്ല. ഞങ്ങളിരുന്ന് സംസാരിക്കുന്ന സ്ഥലങ്ങളാണവ. അതിനാല്‍ അത് ഞങ്ങള്‍ക്ക് അനിവാര്യമാണ്."

നബി(സ) അരുളി: "അവിടെയല്ലാതെ നിങ്ങള്‍ക്കിരിക്കാന്‍ സാധ്യമല്ലങ്കില്‍ വഴിക്ക് അതിന്റെ അവകാശം നിങ്ങള്‍ വിട്ട് കൊടുത്തു കൊള്ളുക."

വഴിയുടെ അവകാശം എന്താണെന്ന് അവര്‍ ചോദിച്ചു.

നബി(സ) പ്രത്യുത്തരം നല്‍കി : "കണ്ണിനെ നിയന്ത്രിക്കുക; ഉപദ്രവത്തെ നീക്കുക; വല്ലവനും സലാം പറഞ്ഞാല്‍ സലാം മടക്കുക; നന്മ ഉപദേശിക്കുക; തിന്മ വിരോധിക്കുക."

[മുസ്ലിം]