"അന്നേ ദിവസം (വിചാരണ നാളിൽ) യാതൊരാളോടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുമില്ല." [അദ്ധ്യായം 36 യാസീൻ 54]
അല്ലാഹു ചിലരെ നിർബന്ധിതരായ നിലക്ക് നരകത്തിനു വേണ്ടി സൃഷ്ടിച്ചിരുന്നെങ്കിൽ ഇപ്രകാരം പ്രസ്താവിക്കുകയില്ല. അങ്ങനെയായിരുന്നുവെങ്കിൽ അത് അവൻ ചെയ്യുന്ന കടുത്ത അനീതിയാകുമായിരുന്നു. അതുപോലെ പ്രബോധനം ലഭിക്കാത്തവരെ ശിക്ഷിക്കുന്നതും അനീതിയാണ്. അത്തരത്തിൽ ഒരാളോടും അനീതി ചെയ്യുകയില്ലെന്നും സ്വർഗ്ഗവും നരകവും മനുഷ്യന്റെ കർമ്മഫലമാണെന്നും അല്ലാഹു ഇവിടെ ഉണർത്തുന്നു.
By അബ്ദുസ്സലാം സുല്ലമി