അക്രമികളെ പിന്തുടർന്നാൽ

"നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി മൂസായെ നാം നിയോഗിക്കുകയുണ്ടായി. ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണികളുടെയും അടുത്തേക്ക്‌. എന്നിട്ട് അവര്‍ (പ്രമാണിമാര്‍) ഫിര്‍ഔന്‍റെ കല്‍പന പിന്‍പറ്റുകയാണ് ചെയ്തത്‌. ഫിര്‍ഔന്‍റെ കല്‍പനയാകട്ടെ വിവേകപൂര്‍ണ്ണമല്ലതാനും.(ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (ഫിര്‍ഔന്‍) തന്‍റെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. എന്നിട്ട് അവരെ അവന്‍ നരകത്തിലേക്കാനയിക്കും. (അവര്‍) ആനയിക്കപ്പെടുന്ന ആ സ്ഥാനം എത്ര ചീത്ത!" [അദ്ധ്യായം 11 ഹൂദ്‌ 96 - 98]

ശരിയും തെറ്റും നോക്കാതെ ആരുടെ ഭാഗത്ത്‌ നിന്നാലാണ് ഭൗതികലാഭം കിട്ടുകയെന്ന് നോക്കി മൂസയുടെ ജനത അധികാരം കൈവശമുള്ള ഫിർഔന്റെ ഭാഗത്ത്‌ നിലയുറപ്പിച്ചു. ഇന്നും ഈ സ്വഭാവം മുസ്‌ലിംകളിൽ പോലും കാണാവുന്നതാണ്. ഒരു സംഘടനയും ഇതിൽനിന്ന് പുറത്തു പോകുന്നില്ല. നാം ആത്മ പരിശോധന നടക്കുക. തന്റെ സമ്പത്തും സ്വാധീനവും കണ്ട്‌ അനീതി തന്റെ ഭാഗത്തായിട്ടു പോലും ജനങ്ങൾ തന്നെ പിന്തുടരുന്നത്‌ ബോധ്യമായിട്ടും അവരെ സ്വീകരിക്കുന്ന സർവ്വ മനുഷ്യർക്കും അല്ലാഹു താക്കീത്‌ നൽകുകയാണ്. നാളെ നരകത്തിലേക്കും അത്തരക്കാർ തങ്ങളുടെ അണികൾക്ക്‌ നേതൃത്വം നൽകേണ്ടി വരും. മതപുരോഹിതന്മാർക്കും മേൽ ആയത്ത്‌ മുന്നറിയിപ്പ്‌ നൽകുന്നു.

© അബ്ദുസ്സലാം സുല്ലമി