ശിർക്ക്‌ ചെയ്താൽ

നബി (സ) പറഞ്ഞു :

ഏറ്റവും നിസ്സാരമായ ശിക്ഷയനുഭവിക്കുന്ന നരകക്കാരനോട്‌ അല്ലാഹു ചോദിക്കും : 'ഭൂമിയിലുള്ള വല്ലതും നിനക്കുണ്ടായിരുന്നെങ്കിൽ നീ അതൊക്കെ പ്രായശ്ചിത്തമായി നൽകുമോ?' അവൻ പറയും : 'അതെ '. അപ്പോൾ അല്ലാഹു പറയും : 'നീ ആദമിന്റെ മുതുകിലായിരിക്കെ അതിനേക്കാൾ നിസ്സാരമായത്‌ ഞാൻ നിന്നോട്‌ ആവശ്യപ്പെട്ടത്‌ ' നീ എന്നിൽ പങ്കാളികളെ ചേർക്കരുത്‌' എന്നാണ്. പക്ഷേ ശിർക്ക്‌ ചെയ്യാതിരിക്കാൻ നീ വിസമ്മതിക്കുകയാണ് ചെയ്തത്‌ '.

[ബുഖാരി , മുസ്‌ലിം, അഹ്മദ്‌]